Thursday, April 7, 2011

ആത്മാലാപം

ഉണരുന്ന നോവിന്റെ മുള്ളുകൾ കീറിടും

ഹൃദയവാടത്തിലായ് ചീറ്റിടും ചോരയിൽ

ഞാൻ കുതിർന്നില്ലാതെയാകുംവരേ ലാസ്യ-

ഭാവം വിടാതെ നീ കൂടെയുണ്ടായിടാം.

തളരുന്ന തനുവിന്റെ ഭാരം ചുമക്കുന്ന

കരളിന്റെ നീറ്റുമഗാധഗർത്തങ്ങളിൽ

കണ്ണുനീരില്ലാത്ത കണ്ണിന്റെ ദൈന്യത

കൂച്ചുവിലങ്ങിടൂം ഭാവതലങ്ങളിൽ

പുഞ്ചിരി,യട്ടഹാസങ്ങളും തുല്യത-

പേറിടും ഹൃത്തിൻ രണാങ്കണം തന്നിലായ്

ഞാൻ മുറിവേറ്റുകിടക്കവേ കാഴ്ചയ്ക്ക്

വന്നുനിൽക്കുന്നുനീ ലാസ്യഭാവത്തൊടെ.

ദേഹവും ദേഹിയും രണ്ടായ് പിരിക്കുന്ന

വേദന നിന്റെ വിലാസങ്ങളാകവേ,

ആയതിൽ നർത്തനം ചെയ്തിടും നൂപുര-

ധ്വനികളെൻ രോദനം മായ്ചുകളയവേ

പരിഭവിക്കാൻ പോലുമവകാശമില്ലാതെ

ശൂന്യതയിങ്കൽ മറയുകയാണു ഞാൻ.

Thursday, January 15, 2009

കടം

മുമ്പേ പോയവരെ വീണ്ടും കണ്ടുമുട്ടുമെന്ന് കരുതിയതേയില്ല.
ഇനീഷ്യൽ തെറ്റിവന്ന നോട്ടീസ് കൈപ്പറ്റിയതബദ്ധമായി.
ആരോ മനപ്പൂർവ്വം കുടുക്കിയ കടക്കെണിയിൽ പെട്ടപ്പോൾ
പിരിച്ചെടുക്കാൻ വന്നവരെല്ലാം പഴയവർ.
കൊടുക്കാതിരിക്കാൻ നിവിർത്തിയില്ല.
പക്ഷേ,
ബാലൻ മാസ്റ്റരും രാമൻ മാസ്റ്റരുമെല്ലാം മരിച്ചിട്ടെത്ര കഴിഞ്ഞൂ?
ബാങ്കിന്റെ കണക്കുകളുമായി കൂടെ വന്ന നേതാവിനെ കാണാനില്ല!
പണമടച്ച് ബാങ്കിൽ നിന്നിറങ്ങുമ്പോൾ
എന്തൽഭുതം !
ഷൂ രണ്ടും ഒട്ടിപ്പോയിരിക്കുന്നു.

Tuesday, July 15, 2008

ഇടവേള

മനസ്സില്‍ എന്താ നടക്കുന്നതെന്ന് പറയാന്‍ വയ്യ.
വേര്‍തിരിക്കാനവാത്ത ഈ അവസ്ഥയില്‍ എഴുതുന്നതു വിഡ്ഡിത്തമെന്ന് തോന്നുന്നു.
വീണ്ടും കാണുന്നതുവരേ ...ലാല്‍സലാം

Thursday, July 10, 2008

പറയാനാവില്ലെന്റെ ചിന്തകള്‍,പ്രയാസങ്ങള്‍
പ‍റയാതിരുന്നാലോ നിങ്ങളൊട്ടറിയൂല്ല.

Wednesday, July 9, 2008

ഉണരാനാവില്ലെനിക്കുറങ്ങാതിരിക്കവേ
ഉണറ്വില്ലെനിക്കെന്നാലെന്തുഞാന്‍ ചെയ്തീടേണ്ടൂ?

Wednesday, December 12, 2007

പരമാര്‍ഥങ്ങള്‍

എന്റെ കവിതകള്‍- പരമാര്‍ഥങ്ങള്‍-19 എണ്ണം പ്രസിദ്ധീകരിച്ചിരിക്കുന്നു. പൊതുജന സമക്ഷം സമര്‍പ്പിക്കുന്നു.

Monday, December 10, 2007

തകര്‍ന്ന മുരളിക

..................-1-.........................

പതറും ചിന്തകളിടറുംകാലടി

നീളും പാതയില്‍ ഞാനേകന്‍

കൂട്ടിനുകൂരിരുളുണ്ടെന്നോതാം

ചലിക്കയാണിന്നെന്നാലും

ചലനം ജീവിതചലനം,താളം

വികടമതിങ്ങിനെ നീളുമ്പോള്‍
മുന്നില്‍ കൂലം കുത്തുംനദിയുടെ-

യാസുരഗാനം കേള്‍ക്കുന്നു

അക്കരെയാകാം ലക്ഷ്യമതെ ത്താന്‍

വഴിയില്ലാത്തവനായീ ഞാന്‍

വഴിയില്‍ വീഴും മും മ്പൊരു താങ്ങിനു-

മനവും വഴി കാട്ടില്ലെന്നായ്.

മനവും തനുവും രണ്ടായ്ത്തീര്‍ന്നി-

ന്നെതിര്‍നില്‍ക്കുമ്പോളറിയുന്നു

എല്ലമൊന്നാണെന്നുപറഞ്ഞതു

തിറിച്ചറിഞ്ഞില്ലിന്നോളം

.-2-

അറിവുകളജ്ഞത എന്നൊരു വാസ്തവ-

മെതിരേനിന്നുഹസിക്കുന്നൂ

ഹൂങ്കാരത്തിലഹങ്കാരത്തേ

കാണാഞ്ഞിന്നു ഭയക്കുന്നു

ഭയമെന്നുള്ളൊരു പ്രതിഭസത്തി-

ന്നാസുരഭാവം പേറുമ്പൊള്‍

ജീവിതമെന്ന പ്രഹേളിക നിത്യം

ഭാരം മാത്രം നല്‍കും മ്പോള്‍

ചുമടുകള്‍ നല്കാന്‍ തോളെല്ലിന്നും

ശക്തി ക്ഷയിച്ചേ തീരുമ്പോള്‍

ശക്തിയശക്തന്നഭയംനല്കാന്‍

‍വൈകിത്തന്നെയിരിക്കുമ്പൊള്‍

‍അടഞ്ഞ നടയില്‍ മനമാം കുമ്പിള്‍

‍വേദന പേറിയിരിക്കും മ്പോള്‍

‍തകര്‍ന്നമുരളിക മണ്ണുപുരണ്ടീ-

പടിക്കലാണ്ടുകിടക്കുമ്പൊള്‍

അറിയാനാശിക്കതെനടന്ന-

ന്നറിയാമെന്നു നടിച്ചപ്പൊള്‍

ഓര്‍ക്കാന്‍വിട്ടതുമെല്ലാമൊന്നാ-

ണെന്നുപറഞ്ഞതറിഞ്ഞൂഞാന്‍.

-3-

കാലം ജീവിതകാലം മുഴുവന്‍

കരയാനെന്നെ വിധിക്കുമ്പൊള്‍

‍കാളിമയേറിയ ദിനരാത്രങ്ങള്‍

കാര്യം കൂടാതകലുമ്പോള്‍

‍ബുദ്ധി നശിക്കാനിന്നും മദ്യം

തന്നില്‍ മുങ്ങിക്കഴിയുമ്പോള്‍

തീര്‍ഥജലത്തിന്‍ മഹിമാവെന്നില്‍

ജീവന്‍ നിര്‍ത്തിപ്പോരുമ്പോള്‍

ഒടിഞ്ഞ തന്ത്രികള്‍ കൂട്ടിക്കെട്ടി-

ത്തമ്പുരു മീട്ടാന്‍ തുനിയുമ്പോള്‍

അകലേയകലും രാഗമരാളിക-

യരികത്താകാന്‍വെമ്പുമ്പോള്‍

വിദ്യയ്വിദ്യയ്കഭയംനല്കിയ

വാസ്തവമിന്നുഹസിക്കുന്നൂ,

ഹാസ്യം ലാസ്യവിലാസംപോലെന്‍

ചുണ്ടില്‍ പൂത്തിരി കത്തുന്നൂ.

എല്ലമെല്ലമൊന്നെന്നരോ-

വീണ്ടും കാതില്‍ പറയുമ്പോള്‍

തകര്‍ന്ന മുരളികയോര്‍ത്താണിന്നെന്‍

ദുഃഖമതെന്നും അറിയുന്നൂ

.ദാമു വയക്കര