Wednesday, December 12, 2007
പരമാര്‍ഥങ്ങള്‍
എന്റെ കവിതകള്‍- പരമാര്‍ഥങ്ങള്‍-19 എണ്ണം പ്രസിദ്ധീകരിച്ചിരിക്കുന്നു. പൊതുജന സമക്ഷം സമര്‍പ്പിക്കുന്നു.
Monday, December 10, 2007
തകര്‍ന്ന മുരളിക
..................-1-.........................
പതറും ചിന്തകളിടറുംകാലടി
നീളും പാതയില്‍ ഞാനേകന്‍
കൂട്ടിനുകൂരിരുളുണ്ടെന്നോതാം
ചലിക്കയാണിന്നെന്നാലും
ചലനം ജീവിതചലനം,താളം
വികടമതിങ്ങിനെ നീളുമ്പോള്‍
മുന്നില്‍ കൂലം കുത്തുംനദിയുടെ-
യാസുരഗാനം കേള്‍ക്കുന്നു
അക്കരെയാകാം ലക്ഷ്യമതെ ത്താന്‍
വഴിയില്ലാത്തവനായീ ഞാന്‍
വഴിയില്‍ വീഴും മും മ്പൊരു താങ്ങിനു-
മനവും വഴി കാട്ടില്ലെന്നായ്.
മനവും തനുവും രണ്ടായ്ത്തീര്‍ന്നി-
ന്നെതിര്‍നില്‍ക്കുമ്പോളറിയുന്നു
എല്ലമൊന്നാണെന്നുപറഞ്ഞതു
തിറിച്ചറിഞ്ഞില്ലിന്നോളം
.-2-
അറിവുകളജ്ഞത എന്നൊരു വാസ്തവ-
മെതിരേനിന്നുഹസിക്കുന്നൂ
ഹൂങ്കാരത്തിലഹങ്കാരത്തേ
കാണാഞ്ഞിന്നു ഭയക്കുന്നു
ഭയമെന്നുള്ളൊരു പ്രതിഭസത്തി-
ന്നാസുരഭാവം പേറുമ്പൊള്‍
ജീവിതമെന്ന പ്രഹേളിക നിത്യം
ഭാരം മാത്രം നല്‍കും മ്പോള്‍
ചുമടുകള്‍ നല്കാന്‍ തോളെല്ലിന്നും
ശക്തി ക്ഷയിച്ചേ തീരുമ്പോള്‍
ശക്തിയശക്തന്നഭയംനല്കാന്‍
വൈകിത്തന്നെയിരിക്കുമ്പൊള്‍
അടഞ്ഞ നടയില്‍ മനമാം കുമ്പിള്‍
വേദന പേറിയിരിക്കും മ്പോള്‍
തകര്‍ന്നമുരളിക മണ്ണുപുരണ്ടീ-
പടിക്കലാണ്ടുകിടക്കുമ്പൊള്‍
അറിയാനാശിക്കതെനടന്ന-
ന്നറിയാമെന്നു നടിച്ചപ്പൊള്‍
ഓര്‍ക്കാന്‍വിട്ടതുമെല്ലാമൊന്നാ-
ണെന്നുപറഞ്ഞതറിഞ്ഞൂഞാന്‍.
-3-
കാലം ജീവിതകാലം മുഴുവന്‍
കരയാനെന്നെ വിധിക്കുമ്പൊള്‍
കാളിമയേറിയ ദിനരാത്രങ്ങള്‍
കാര്യം കൂടാതകലുമ്പോള്‍
ബുദ്ധി നശിക്കാനിന്നും മദ്യം
തന്നില്‍ മുങ്ങിക്കഴിയുമ്പോള്‍
തീര്‍ഥജലത്തിന്‍ മഹിമാവെന്നില്‍
ജീവന്‍ നിര്‍ത്തിപ്പോരുമ്പോള്‍
ഒടിഞ്ഞ തന്ത്രികള്‍ കൂട്ടിക്കെട്ടി-
ത്തമ്പുരു മീട്ടാന്‍ തുനിയുമ്പോള്‍
അകലേയകലും രാഗമരാളിക-
യരികത്താകാന്‍വെമ്പുമ്പോള്‍
വിദ്യയ്വിദ്യയ്കഭയംനല്കിയ
വാസ്തവമിന്നുഹസിക്കുന്നൂ,
ഹാസ്യം ലാസ്യവിലാസംപോലെന്‍
ചുണ്ടില്‍ പൂത്തിരി കത്തുന്നൂ.
എല്ലമെല്ലമൊന്നെന്നരോ-
വീണ്ടും കാതില്‍ പറയുമ്പോള്‍
തകര്‍ന്ന മുരളികയോര്‍ത്താണിന്നെന്‍
ദുഃഖമതെന്നും അറിയുന്നൂ
.ദാമു വയക്കര
പതറും ചിന്തകളിടറുംകാലടി
നീളും പാതയില്‍ ഞാനേകന്‍
കൂട്ടിനുകൂരിരുളുണ്ടെന്നോതാം
ചലിക്കയാണിന്നെന്നാലും
ചലനം ജീവിതചലനം,താളം
വികടമതിങ്ങിനെ നീളുമ്പോള്‍
മുന്നില്‍ കൂലം കുത്തുംനദിയുടെ-
യാസുരഗാനം കേള്‍ക്കുന്നു
അക്കരെയാകാം ലക്ഷ്യമതെ ത്താന്‍
വഴിയില്ലാത്തവനായീ ഞാന്‍
വഴിയില്‍ വീഴും മും മ്പൊരു താങ്ങിനു-
മനവും വഴി കാട്ടില്ലെന്നായ്.
മനവും തനുവും രണ്ടായ്ത്തീര്‍ന്നി-
ന്നെതിര്‍നില്‍ക്കുമ്പോളറിയുന്നു
എല്ലമൊന്നാണെന്നുപറഞ്ഞതു
തിറിച്ചറിഞ്ഞില്ലിന്നോളം
.-2-
അറിവുകളജ്ഞത എന്നൊരു വാസ്തവ-
മെതിരേനിന്നുഹസിക്കുന്നൂ
ഹൂങ്കാരത്തിലഹങ്കാരത്തേ
കാണാഞ്ഞിന്നു ഭയക്കുന്നു
ഭയമെന്നുള്ളൊരു പ്രതിഭസത്തി-
ന്നാസുരഭാവം പേറുമ്പൊള്‍
ജീവിതമെന്ന പ്രഹേളിക നിത്യം
ഭാരം മാത്രം നല്‍കും മ്പോള്‍
ചുമടുകള്‍ നല്കാന്‍ തോളെല്ലിന്നും
ശക്തി ക്ഷയിച്ചേ തീരുമ്പോള്‍
ശക്തിയശക്തന്നഭയംനല്കാന്‍
വൈകിത്തന്നെയിരിക്കുമ്പൊള്‍
അടഞ്ഞ നടയില്‍ മനമാം കുമ്പിള്‍
വേദന പേറിയിരിക്കും മ്പോള്‍
തകര്‍ന്നമുരളിക മണ്ണുപുരണ്ടീ-
പടിക്കലാണ്ടുകിടക്കുമ്പൊള്‍
അറിയാനാശിക്കതെനടന്ന-
ന്നറിയാമെന്നു നടിച്ചപ്പൊള്‍
ഓര്‍ക്കാന്‍വിട്ടതുമെല്ലാമൊന്നാ-
ണെന്നുപറഞ്ഞതറിഞ്ഞൂഞാന്‍.
-3-
കാലം ജീവിതകാലം മുഴുവന്‍
കരയാനെന്നെ വിധിക്കുമ്പൊള്‍
കാളിമയേറിയ ദിനരാത്രങ്ങള്‍
കാര്യം കൂടാതകലുമ്പോള്‍
ബുദ്ധി നശിക്കാനിന്നും മദ്യം
തന്നില്‍ മുങ്ങിക്കഴിയുമ്പോള്‍
തീര്‍ഥജലത്തിന്‍ മഹിമാവെന്നില്‍
ജീവന്‍ നിര്‍ത്തിപ്പോരുമ്പോള്‍
ഒടിഞ്ഞ തന്ത്രികള്‍ കൂട്ടിക്കെട്ടി-
ത്തമ്പുരു മീട്ടാന്‍ തുനിയുമ്പോള്‍
അകലേയകലും രാഗമരാളിക-
യരികത്താകാന്‍വെമ്പുമ്പോള്‍
വിദ്യയ്വിദ്യയ്കഭയംനല്കിയ
വാസ്തവമിന്നുഹസിക്കുന്നൂ,
ഹാസ്യം ലാസ്യവിലാസംപോലെന്‍
ചുണ്ടില്‍ പൂത്തിരി കത്തുന്നൂ.
എല്ലമെല്ലമൊന്നെന്നരോ-
വീണ്ടും കാതില്‍ പറയുമ്പോള്‍
തകര്‍ന്ന മുരളികയോര്‍ത്താണിന്നെന്‍
ദുഃഖമതെന്നും അറിയുന്നൂ
.ദാമു വയക്കര
Sunday, December 2, 2007
നിര്‍വൃതി തേടി
തേടുകയാണുഞാന്‍ എപ്പൊഴുംജീവനില്‍
തേന്‍ തുളിച്ചീടും മുഹൂര്‍ത്തം മനോഹരം
തേടുകയാണ്ഞാന്‍അത്താണി ജീവിതം
തീര്‍ത്തൊരീഭാണ്ധമിറക്കിവെച്ചീടുവാന്‍.
നേടുവാന്‍ മറ്റെന്ത് മാനവജീവിതം
നേടുന്നു കേവലം ദുഃഖവുമോര്‍മയും.
ലോകം പരിഹസിച്ചേക്കാമവരുടെ
സമ്മതം വെണമോ സംത്റ്പ്തി നേടുവാന്‍?
എന്തുനേടാന്‍,എന്തുനഷ്ടമാകാന്‍,സ്വയം
നഷ്ടമായ്പോയിടും മാനവജീവിതം?
ഓര്‍മിച്ചിടനൊരു മാത്രയാണെങ്കിലും
നേടുന്നതെത്രയോ ഭാഗ്യമെന്നൊര്‍പ്പുഞാന്‍.
ജീവിതപ്രൌഡിയഗണ്യമായ് തള്ളിയ
ജീവിതം നേടുന്നു സംതൃപ്തിഎപ്പൊഴും
ചേറിലാണെങ്കിലും മജ്ജയും മാംസവും
ചോരയും പൂണ്ടുള്ള മാനസമിന്നലേ
എത്രയുദാരമായ് നല്കിയെനിക്കതിന്‍
സംപത്തുസര്‍വതും ആസ്വദിച്ചീടുവാന്‍.
ലാഭേച്ചയില്ല വിലപറഞീലെന്റെ
ഭാന്ഡമഴിച്ചില്ല കണ്ടില്ല സ്വാര്‍ഥത.
നിസ്തുലദാനമിതൊന്നിനാല്‍ ജീവിതം
സംപുഷ്ടമാക്കുന്ന താമരേ നിന്നെ ഞാന്‍
സ്വന്തമാക്കീടുവാന്‍വെന്പുന്നവിടെയാ-
ണെന്നുടെ സംതൃപ്തിയെന്‍ ജന്മനിര്‍വൃതി.
തേന്‍ തുളിച്ചീടും മുഹൂര്‍ത്തം മനോഹരം
തേടുകയാണ്ഞാന്‍അത്താണി ജീവിതം
തീര്‍ത്തൊരീഭാണ്ധമിറക്കിവെച്ചീടുവാന്‍.
നേടുവാന്‍ മറ്റെന്ത് മാനവജീവിതം
നേടുന്നു കേവലം ദുഃഖവുമോര്‍മയും.
ലോകം പരിഹസിച്ചേക്കാമവരുടെ
സമ്മതം വെണമോ സംത്റ്പ്തി നേടുവാന്‍?
എന്തുനേടാന്‍,എന്തുനഷ്ടമാകാന്‍,സ്വയം
നഷ്ടമായ്പോയിടും മാനവജീവിതം?
ഓര്‍മിച്ചിടനൊരു മാത്രയാണെങ്കിലും
നേടുന്നതെത്രയോ ഭാഗ്യമെന്നൊര്‍പ്പുഞാന്‍.
ജീവിതപ്രൌഡിയഗണ്യമായ് തള്ളിയ
ജീവിതം നേടുന്നു സംതൃപ്തിഎപ്പൊഴും
ചേറിലാണെങ്കിലും മജ്ജയും മാംസവും
ചോരയും പൂണ്ടുള്ള മാനസമിന്നലേ
എത്രയുദാരമായ് നല്കിയെനിക്കതിന്‍
സംപത്തുസര്‍വതും ആസ്വദിച്ചീടുവാന്‍.
ലാഭേച്ചയില്ല വിലപറഞീലെന്റെ
ഭാന്ഡമഴിച്ചില്ല കണ്ടില്ല സ്വാര്‍ഥത.
നിസ്തുലദാനമിതൊന്നിനാല്‍ ജീവിതം
സംപുഷ്ടമാക്കുന്ന താമരേ നിന്നെ ഞാന്‍
സ്വന്തമാക്കീടുവാന്‍വെന്പുന്നവിടെയാ-
ണെന്നുടെ സംതൃപ്തിയെന്‍ ജന്മനിര്‍വൃതി.
ജ്വാല
ജ്വാല
കാളിമ പരത്തിനീയിന്നലേകളില്‍,രാജ്യ-
പാലനംചെയ്തീടുവാന്‍ ചൂഷകവര്‍ഗത്തിന്റെ-
കടിഞ്ഞാണ്‍ പിടിച്ചല്ലൊ നടന്നീനാട്ടില്‍നീളെ
യടിമത്വത്തിന്‍പുതുയുഗസൃഷ്ടിക്കായെന്നോ?
കാളിമ,രക്തത്തിന്റെശോണിമ,സാമ്രാജ്യത്വ-
മുള്‍ച്ചെടിവളര്‍ത്തുവാന്‍,നിന്റെ തേരടിപ്പാടില്‍
പുതഞ്ഞുചരഞ്ഞുള്ള മര്‍ത്ത്യമാംസത്തിന്‍ രൂക്ഷ-
ഗന്ധമേറ്റിറ്റും കാളരാത്രിതന്‍ തിലകമായ്.
ദില്ലിയില്‍,മലയാളമാന്ധ്രതൊട്ടുള്ളനാട്ടി-
ലാസേതുഹിമാലയപ്രാന്തങ്ങള്‍തോറും,കൂര്‍ത്ത-
നഖവും,ചുണ്ടും,കൊടുങ്കാറ്റുയര്‍ത്തീടും പത്ര-
മുയര്‍ത്തും കരിനിയമങ്ങളാല്‍ വിറപ്പിച്ചും
താണ്ടവമാടീടവേ തകര്‍ന്നൂസഹജര്‍തന്‍
ജീവിതം,മനുജന്റെ മോഹനപ്രതീക്ഷകള്‍.
സതിതന്‍പതിത്വമായ്,അച്ഛന്റെ കണ്ണീരായി
അമ്മതന്‍ ഭ്രാന്തായ്,മക്കള്‍തന്നുടെ വിലാപമായ്,
വയറിന്‍വിശപ്പായി,ത്തലചായിക്കാനിടം-
തേടിടും തെരുവിന്റെ മക്കള്‍തന്‍ രക്തത്തിന്റെ-
നിറകൂട്ടുകളേകും സൌന്ദര്യമായീനിന്റെ
രാജധാനിയെമോടികൂട്ടിയോരിന്നലേകള്‍
ജന്മംനല്കിയ പ്രതികാരത്തിന്‍വന്ഹി,മര്‍ത്ത്യ-
മാനസമുയര്‍ത്തിടും ബഡവഗ്നിയില്‍നിന്നെ-
യെരിച്ചാ,ച്ചാരംചേര്‍ത്തുവിതക്കാന്‍,വിളയിക്കാന്‍,
വിശ്വസാഹോദര്യത്തിന്‍ വിളകൊയ്യുവാനിതാ-
പുത്തനാം പ്രതീക്ഷയും,പൊന്നരിവാളുംതീര്‍ത്തു-
കുതികൊണ്ടിടും ജനസഞ്ചയം,തടുക്കാന്‍ നിന്‍
പിന്‍തുടര്‍ച്ചക്കാരുണ്ടോ,യെങ്കിലീത്രസിക്കുന്ന-
കയ്യിലെത്തരിപ്പവര്‍തീര്‍ത്തിടും,ജ്വലിച്ചിടും
this was written in the emergency period in India during the 70's
കാളിമ പരത്തിനീയിന്നലേകളില്‍,രാജ്യ-
പാലനംചെയ്തീടുവാന്‍ ചൂഷകവര്‍ഗത്തിന്റെ-
കടിഞ്ഞാണ്‍ പിടിച്ചല്ലൊ നടന്നീനാട്ടില്‍നീളെ
യടിമത്വത്തിന്‍പുതുയുഗസൃഷ്ടിക്കായെന്നോ?
കാളിമ,രക്തത്തിന്റെശോണിമ,സാമ്രാജ്യത്വ-
മുള്‍ച്ചെടിവളര്‍ത്തുവാന്‍,നിന്റെ തേരടിപ്പാടില്‍
പുതഞ്ഞുചരഞ്ഞുള്ള മര്‍ത്ത്യമാംസത്തിന്‍ രൂക്ഷ-
ഗന്ധമേറ്റിറ്റും കാളരാത്രിതന്‍ തിലകമായ്.
ദില്ലിയില്‍,മലയാളമാന്ധ്രതൊട്ടുള്ളനാട്ടി-
ലാസേതുഹിമാലയപ്രാന്തങ്ങള്‍തോറും,കൂര്‍ത്ത-
നഖവും,ചുണ്ടും,കൊടുങ്കാറ്റുയര്‍ത്തീടും പത്ര-
മുയര്‍ത്തും കരിനിയമങ്ങളാല്‍ വിറപ്പിച്ചും
താണ്ടവമാടീടവേ തകര്‍ന്നൂസഹജര്‍തന്‍
ജീവിതം,മനുജന്റെ മോഹനപ്രതീക്ഷകള്‍.
സതിതന്‍പതിത്വമായ്,അച്ഛന്റെ കണ്ണീരായി
അമ്മതന്‍ ഭ്രാന്തായ്,മക്കള്‍തന്നുടെ വിലാപമായ്,
വയറിന്‍വിശപ്പായി,ത്തലചായിക്കാനിടം-
തേടിടും തെരുവിന്റെ മക്കള്‍തന്‍ രക്തത്തിന്റെ-
നിറകൂട്ടുകളേകും സൌന്ദര്യമായീനിന്റെ
രാജധാനിയെമോടികൂട്ടിയോരിന്നലേകള്‍
ജന്മംനല്കിയ പ്രതികാരത്തിന്‍വന്ഹി,മര്‍ത്ത്യ-
മാനസമുയര്‍ത്തിടും ബഡവഗ്നിയില്‍നിന്നെ-
യെരിച്ചാ,ച്ചാരംചേര്‍ത്തുവിതക്കാന്‍,വിളയിക്കാന്‍,
വിശ്വസാഹോദര്യത്തിന്‍ വിളകൊയ്യുവാനിതാ-
പുത്തനാം പ്രതീക്ഷയും,പൊന്നരിവാളുംതീര്‍ത്തു-
കുതികൊണ്ടിടും ജനസഞ്ചയം,തടുക്കാന്‍ നിന്‍
പിന്‍തുടര്‍ച്ചക്കാരുണ്ടോ,യെങ്കിലീത്രസിക്കുന്ന-
കയ്യിലെത്തരിപ്പവര്‍തീര്‍ത്തിടും,ജ്വലിച്ചിടും
this was written in the emergency period in India during the 70's
Subscribe to:
Posts (Atom)