Sunday, October 21, 2007

തപസ്യ

സ്വപ്നങ്ങളൊക്കെയും വേദനതന്‍
മാറാപ്പായ് മാറുകയാണിവിടെ.
ശൌര്യ മാണെന്നു വ്റു്‌ഥാ നിനച്ച
ചെയ്തികളൊക്കെയും ബാലിശവും.
ആവര്‍ത്തനത്താലതെന്നെയിന്നൊ-
രാഭ)സനായ്മാറ്റി മാറി വെണ്മ.
(എല്ലമറിയാന്‍ കൊതി മുഴുത്ത
മാനസം നേടിയ ശിക്ഷയാവാം)
സ്വാതന്ത്ര്യസംഗീതമാലപിക്കും
പുല്ലാങ്കുഴലായിമാറിടുവാന്‍
ചുറ്റും നറുമണംവീശുമോമല്‍
സൂനമായ് മാറുവാന്‍,പുംചിരിക്കാന്‍,
സൂര്യതാപത്തില്‍ കുടപിടിക്കാന്‍
മാമരമാകാന്‍,ഫലം ചുമക്കാന്‍,
നോവിനു ദര്‍ശനമാത്രയിങ്കല്‍
സാന്ത്വനമാകാന്‍,കുളിര്‍മയേകാന്‍
മാറണമേറേ,യചുംബിതമാം
മാമല കേറണമേറെയേറെ.
പാടണം പാട്ടുകള്‍,ക്‌റൂരമാകും
മാനസം പട്ടായിമാറുവോളം.
കാണണം മര്‍ത്ത്യരാം സോദരരേ
കണ്ണിന്റെ പാപമൊഴിയുവോളം.
കാല്‍നടയായേറെയാത്റ ചെയ്ത്‌
മണ്ണിന്റെ സ്പന്ദനമേറ്റുവാങ്ങി,
മഞ്ഞുംമഴയും വെയിലുമേറ്റു
തന്നിലലിഞ്ഞ പ്രക്റ്തിയുമായ്
വാസ്തവമെന്തെന്നറിയുവോളം,
വാസ്തവം തൊട്ടൊന്നറിയുവോളം,
പൂര്‍ണത തേടിയലഞ്ഞലഞ്ഞ്
പൂര്‍ണത തൊട്ടൊന്നറിയുവോളം,
സ്നേഹസംഗീതംശ്രവിക്കുവോളം
സ്നേഹവും തൊട്ടൊന്നറിയുവോളം
യാത്രചെയ്തീടുവാന്‍,യാത്ര മാത്രം
ഭാഗ്യമായെങ്കിലും ഞാന്‍ ക്‌റ്താര്‍ഥന്‍.

ദാമു വയക്കര

3 comments:

simy nazareth said...

രാമു,

കവിത നന്നായി. അഭിനന്ദനങ്ങള്‍.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.

പരമാര്‍ഥങ്ങള്‍ said...

നിര്‍ദേശങ്ങള്‍ക്ക് നന്ദി.ശ്രദ്ധിക്കാം

മയൂര said...

നല്ല കവിത...