Sunday, October 21, 2007

വികൃതി

പൂമരമാകാന്‍ ,മധുരം കിനിയും കനികള്‍ ചുമക്കാന്‍,
ഭൃംഗപതംഗസ്മൂഹമുണര്‍ത്തും നിര്‍വൃതിപൂകാന്‍ ,നാകംപുല്‍കാന്‍
ആശിപ്പൂഞാനിന്നും.
വണ്ടിന്‍ചുണ്ടില്‍ പൂമ്പൊടിയായി സവാരിനടത്തിയ കാലംതൊട്ടെന്‍മോഹം,
മാമരമാകാന്‍,ആയിരപുഷ്പദലങ്ങളുമൊന്നിച്ചൂട്ടും
സുഖതലമേറാന്‍.
കള്ളിച്ചെടിയുടെവിത്തായ് മാറിയ ചേതന
മഞ്ഞിന്‍ കണിക പതിക്കേ,മുളയായ് മാറി.
ജീവല്‍സ്പന്ദനതാളം ഭൂമിക്കുന്മദമേകേ മാറു ചുരന്നൂ.
കാലം തംബുരു മീട്ടിപ്പാടീ,
വസന്തരാഗക്കുളിരില്‍ രാഗമുണര്‍ന്നൂ-
ഭൂമിയിലെങ്ങും.
വണ്ടുകള്‍മൂളും നാദം വായുവിലൂടെന്‍സിരകള്‍ക്കുന്മദമേകേ,
പൂക്കാന്‍,വണ്ടിനെ മാടിവിളിക്കാന്‍,
നിര്‍വൃതി കൊള്ളാന്‍ ദാഹിച്ചേപോയ്.
മണലാരണ്യം പുല്കിയൊരൂഷരവായുവിലൂടെന്‍ നിശ്വാസങ്ങള്‍
നീങ്ങീ,വ്യര്‍ഥം.
വരണ്ട മേഘാവലികളകന്നൂ,പകരം മണലിന്‍മേഘമുണര്‍ന്നൂ,
മണലിന്‍തരികള്‍ കുമിഞ്ഞെന്‍ചുറ്റും,
മണ്ണിന്നടിയിലുറങ്ങുംബൊഴും-
സ്വപ്നം കണ്ടതുപൂമര,മായിരമോമല്‍സൂനങ്ങള്‍തന്‍
സുരസുഖമേകും നിര്‍വൃതി-
സത്യം,പ്രകൃതിരഹസ്യം.

No comments: