Thursday, November 8, 2007

അഭയം

പാതാളങ്ങളിലഭയം തേടും
പതിതര്‍ക്കൊപ്പം നീങ്ങുമ്പോള്
‍പിന്നിലടക്കും വാതില്‍ മുഴക്കും
ശബ്ദം കാതിലടയ്ക്കുന്നൂ.
വെള്ളിടിവെട്ടിത്തെളിയുന്നിടയിടെ
മുന്നില്‍ ദുര്‍ഘടമതിലൂടെ
ചുറ്റും പൊങ്ങിടുമലമുറ മുന്നോ-
ട്ടേക്കായ് നീക്കുന്നായത്തില്‍.
ക്രൂരംജീവിതഭാരമൊഴിക്കാന്‍
പലവഴി തേടും ജനമൊപ്പം
നീങ്ങുമെനിക്കായ് തുറന്നുകിട്ടിയ
മാര്‍ഗം,മാസ്മരമാം മരണം.
ആരുംകാണാതൊന്നുംനിനയാ
ദീര്‍ഘസുഷുപ്തിയിലമരാനായ്
ആവുംവേഗം നീക്കട്ടേയീ
യാനംപുഴതന്‍ മധ്യത്തില്‍.
പാര്‍ശ്വത്തില്‍പ്പദമൂന്നിത്തലകീ-
ഴായിമറിക്കാനതിലമരാന്‍
എന്തൊരു രസമാണോര്‍ക്കുമ്പോഴും
പങ്കായം ഞാനേന്തട്ടേ!
കരയില്‍ കാണികളില്ലാനേരം
നീങ്ങുന്നൂ ഞാനെന്നാലും
വിടചോദിപ്പൂ പ്രചണ്ഡമാരുത-
നുയരുകയായീയരികത്തായ്.
സന്ധ്യാഹാരവുമായെതിരേല്പൂ
മരണം മന്ദസ്മിതമോടെ.
അകലട്ടേ,തുഴയുയരുകയായീ
സഖീയണ്യ്ക്കൂ നിന്‍ മാറില്‍।
damuvayakkara

2 comments:

പരമാര്‍ഥങ്ങള്‍ said...

ഈ കവിത പുനഃ പ്രസിദ്ധീകരിക്കുന്നു

ഉപാസന || Upasana said...

കരയില്‍ കാണികളില്ലാനേരം
നീങ്ങുന്നൂ ഞാനെന്നാലും

കാണികളില്ലാത്ത സ്റ്റേഡിയത്തിലെ കളിക്കാരാണ് നമ്മള്‍ എല്ലാം സര്‍
നല്ല കവിത
:)
ഉപാസന